2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഭാവഗായകൻ .

ഭാവഗായകൻ ..സ്ഥാനത്തും അസ്ഥാനത്തും. പ്രയോഗിച്ച് പ്രയോഗിച്ച് അർത്ഥലോപം വന്ന ഒരു പദമാണ് " ഭാവഗായകൻ " ആരാണ് ഭാവ ഗായകൻ ? ഭാവാത്മകമായി ഗാനം ആലപിക്കുന്ന ഗായകനാണ് ഭാവഗായകൻ .മറ്റു കലാരൂപങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവങ്ങളിൽ നിന്നും വ്യത്യസ്തമാണ് കഥകളിയിലെ കഥാപാത്രങ്ങളുടെ ഭാവം .പുരാണ കഥാപാത്രങ്ങളാണ് കഥകളിയിൽ അധികവും. ആ കഥാപാത്രങ്ങളെ ഇന്നു നാം നേരിൽ കാണുന്ന സാധാരണ മനുഷ്യരുടെ മാന സിക തലം ഉള്ളവരായി സിനിമ, ബാലെ ,സീരിയൽ  ഉൾപ്പെടെ പല കലാരൂപങ്ങളിലും അവതരിപ്പിച്ച് വികൃതമാക്കുന്ന രീതി നാം പലപ്പോഴും കാണാറുണ്ട് .എന്നാൽ കഥകളിയിൽ ഓരോ കഥാപാത്രത്തേയും ആഴത്തിൽ ഉൾക്കൊണ്ട്  തന്നെ ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  കുചേല വൃത്തം  ആട്ടക്കഥയിലെ കുചേലനും കുചേല പത്നിക്കും  ഇന്ന് നാം കാണുന്ന ഒരു സാധാരണ നമ്പൂതിരിയുടെ സ്വഭാവമോ പ്രകൃതമോ മാനസിക നിലയോ അല്ല കഥകളിയിൽ എങ്കിലും കൽപിച്ചിട്ടുള്ളത് .  ഇക്കാര്യം  വിസ്മരിക്കപ്പെടുന്നതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. വേഷക്കാർ പരമാവധി സ്ഥായീ ഭാവം നിലനിറുത്താൻ ശ്രദ്ധിക്കാറുണ്ട്.  എന്നാൽ ഈ പാത്ര സ്വഭാവത്തെ കുറിച്ച് ചിന്തിക്കാത്ത ആസ്വാദകരുടെ നിർബന്ധങ്ങൾക്ക് മുന്നിൽ വഴങ്ങി കൊടുക്കേണ്ടി വരുന്ന ഗായകർക്ക് ഈ നില എല്ലാം വിട്ട് ചില കണ്ഠ  വ്യായാമങ്ങൾ / സർക്കസുകൾ  നടത്തേണ്ടി വരുന്നില്ലേ എന്ന് സംശയമുണ്ട്. . ബ്രഹ്മജ്ഞാനി ആയ പരമ സാത്വീകനായ ഒരു ബ്രാഹ്മണനാണ് കുചേലൻ .ആത്മീയ ജ്ഞാനത്തിന്റെ നിറകുടം .ഈ ലോകത്തെ സുഖ ദു:ഖങ്ങളെ എല്ലാം നിർമ്മമതയോടെ കാണുന്നവൻ.  ഭാര്യ കുടുംബം എല്ലാം ദൈവപ്രാപ്തിയിലേക്ക് പോകുന്നതിനിടക്കുള്ള കർമ്മങ്ങൾ മാത്രം എന്ന് കരുതുന്നയാൾ .ദാരിദ്യം പോലും ദൈവ അനുഗ്രഹം എന്നു കരുതി ജീവിക്കുന്ന പരമസാത്വികൻ.  .ആ കുചേലനെ ദൈവത്തെ പോലെ പൂജിക്കുന്ന ധർമ്മ പത്നിയും  കുചേല നോളം തന്നെ അറിവും പക്വതയും ആർജിച്ചവൾ .ഭൗതിക സുഖങ്ങളിൽ അശേഷം താൽപര്യം ഇല്ലാത്ത കുചേലനെ പാദപൂജ ചെയ്യുന്ന ആ ധർമ്മ പത്നി. തന്റെ ഭർത്താവിനു വേണ്ടി എല്ലാ ഭൗതിക  മോഹങ്ങളേയും നിയന്ത്രിക്കാൻ കഴിവു നേടിയവൾ തന്നെ ആണ്  കുചേല പത്നി .തികഞ്ഞ പതിവ്രത . അങ്ങേയറ്റത്തെ ദാരിദ്യ o   പോലും ദൈവഹിതമായി സന്തോഷത്തോടെ ഏറ്റു വാങ്ങുന്ന  ആ കുചേല പത്നിയാകട്ടെ   തങ്ങളുടെ മക്കളുടെ വിശപ്പിനെ ഓർത്ത് മാത്രമാണ്  ഭർത്താവിനോട് സതീർത്ഥ്യനായ കൃഷ്ണനെ ചെന്നു കണ്ടു കൂടെ എന്ന് അപേക്ഷിക്കുന്നത് .കുചേല വൃത്തത്തിലെ   കുചേലന്റെയും കുചേല പത്നിയു ടെയും,  കഥാ   പാത്ര സ്വഭാവം ഇങ്ങനെ ആണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ സ്വഭാവമുള്ള കുചേല പത്നിയുടെ കുചേലനോടുള്ള പദമാണ് " കല്യാണാലയ വാചം " എന്നു തുടങ്ങുന്ന പദം .എങ്കിൽ ഈ സ്വഭാവം ഉടനീളം നില നിർത്തുന്ന ഒരു ആലാപന രീതി ആണ് ഈ പദത്തിന് ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി തന്നെ ആണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത് . ദ്വിജാവന്തി രാഗത്തിലാണ് ഇത് പാടാറുള്ളത്. ദ്വിജാവന്തി രാഗത്തിൽ പല കീർത്തനങ്ങളും പിൽക്കാലത്ത് ചില  ഭക്തി ഗാനങ്ങളും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും  അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ആലാപന രീതി ആണ്  കഥകളിയിൽ സ്വീകരിച്ചിട്ടുള്ളത് .മേൽ പറഞ്ഞ പാത്ര സ്വഭാവം നില നിറുത്തുവാൻ   വേറിട്ട വഴിയിൽ ഉള്ളകഥകളിയിലെ ദ്വിജാവന്തി   വളരെ അധികം സഹായിക്കുന്നുണ്ട്. മറ്റു സംഗീത പദ്ധതിയെ അനുകരിച്ച് ഭൃഗകളും സഞ്ചാരങ്ങളും നടത്തുമ്പോൾ  സംഗീത പ്രേമികൾക്ക് കർണ്ണാമൃതം ആകുമെന്നത് ശരി തന്നെ .എന്നാൽ ഗായകന്റെ  കഴിവ്  അവിടെ മുഴച്ചു നിൽക്കുകയും കുചേല പത്നിയുടെ പാത്ര സ്വഭാവം നഷ്ടപ്പെടുന്നതായും പലപ്പോഴും അനുഭവപ്പെടാറുണ്ട്. ഈ അവസരത്തിൽ എന്റെ അച്ഛൻ തിരൂർ നമ്പീശന്റെ വാക്കുകൾ ഞാൻ ഓർത്ത് പോവുകയാണ് "  കഥകളിയിൽ ഭൃഗ ഉപയോഗിക്കന്നത് വിരളമാണ് .അമിത ഭുഗ ഭാവത്തിന് കോട്ടം വരുത്തും "   .....             ഒരു പക്ഷെ ഇതു തന്നെ ആയിരിക്കാം അദ്ദേഹവും ഉദ്ദേശിച്ചത് .ചുരുക്കി പറഞ്ഞാൽ രാഗസഞ്ചാരങ്ങൾക്കോ ഭൃഗ കൾക്കോ സംഗതികൾക്കോ അമിതമായ ഊന്നൽ കൊടുക്കാതെ രാഗഭാവം നിലനിർത്തി ,അതിൽ ഉപരി കഥാപാത്രത്തിന്റെ സ്ഥാനം സ്ഥായി മാനസിക അവസ്ഥ ഉൾക്കൊണ്ട് താളത്തിനകത്ത് അക്ഷരങ്ങൾ നിരത്തി പാടുക മാത്രമാണ് കഥകളിക്ക് പാടുന്ന ഒരു പാട്ടുകാരൻ ചെയ്യേണ്ടതുള്ളൂ. തന്റെ ശാരീരത്തിന്റെ മേന്മയും കർണാടക സംഗീതജ്ഞാനത്തിന്റെ അളവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ആയി കളിയരങ്ങുകൾ മാറാതെ നോക്കുക എന്നത് തന്നെ ആണ് പക്വതയാർജിച്ച ഒരു കഥകളി പാട്ടുകാരന്റെ ലക്ഷണം എന്ന്  തെളിയിച്ചു കൊണ്ട് ഒരു ആലാപനം അടുത്ത ദിവസം കേൾക്കാൻ ഭാഗ്യം ഉണ്ടായി. കുചേല പത്നിയുടെ സ്ഥായീ ഭാവം നിലനിറുത്തി കൊണ്ടുള്ള ഒരു ആലാപനം.....ശ്രീ. കലാമണ്ഡലം സുബ്രഹ്മണ്യൻ.....   ഒരു പക്ഷെ ഇത്തരത്തിൽ ഭാവപൂർണ്ണമായ  ഒരു ആലാപന സമ്പ്രദായം സ്വീകരിച്ച കഥകളി ഗായകർ ഇനി വളരെ  അപൂർവ്വമാണെന്നു തന്നെ പറയേണ്ടി വരും .കലാമണ്ഡലം നീല കണ്ഠൻ നമ്പീശനാശാൻ ,ശിവരാമൻ നായർ ആശാൻ മാധവപണിക്കരാശാൻ എന്നിവരടങ്ങിയ കലാമണ്ഡലം  ശൈലിയുടെ പിൻതുടർച്ചക്കാരിൽ അവശേഷിക്കുന്ന ഏതാനും കണ്ണികളിൽ ഒരാളായ ശ്രീ.  കലാമണ്ഡലം  സുബ്രഹ്മണ്യന്റെ ആലാപനത്തിന്റെ സുഖo .. അതൊന്നു വേറെയാണ്. പ്രായത്തെ എല്ലാം മറികടന്ന് ഈ എഴുപത്തൊന്നാം വയസ്സിലും അത് അനർഗളമായി ഒഴുകുമ്പോൾ നമുക്ക് ഉറപ്പിച്ചു  പറയാം ഭാവഗായകൻ എന്ന വിശേഷണത്തിന് ഇദ്ദേഹം തീർച്ചയായും അർഹനാണ്.     .ശ്രീ.  കലാ . അനന്ത നാരായണൻ ആ വഴി  വളരെ നന്നായി പിന്തുടരുന്നു .

https://www.youtube.com/watch?v=TbeZedHN3Kc

ശ്രീ. കലാമണ്ഡലം സുബ്രഹ്മണ്യൻ ," തിരൂർ നമ്പീശൻ സ്മാരക  കഥകളി സംഗീതാചാര്യ പുരസ്കാരം .2016 "   ശ്രീ. കോട്ടക്കൽ ഗോപി നായരിൽ നിന്ന് ഏറ്റു വാങ്ങുന്നു . @ പെരിങ്ങോട് on  10. 8 .2016⁠⁠⁠⁠

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സഠ ഘാടകന്റെ സങ്കടം

ഒരു സംഘാടകന്റെ സങ്കടം: എല്ലാവരും ഫേസ് ബുക്കിലും വാട്സ പ്പിലും ഒക്കെ കലയുടെ മഹത്വത്തെ കുറിച്ചും കലാകാരന്റെ മഹത്വത്തെ കുറിച്ചും കലാകാരനും കലയും നേരിടുന്ന പ്രതിസന്ധിയെ ക്യറിച്ചും കലാകാരനു ലഭിക്കുന്ന പ്രതിഫലം കുറഞ്ഞു പോകുന്നതിനെ കുറിച്ചും എല്ലാം പോസ്റ്റുകൾ ഇട്ട് കൈയും കെട്ടി ഇരുന്നത് കൊണ്ട് കല വളരില്ല. ഈ നീർവ്വാണമെല്ലാം മുഴക്കുന്നവരോട് ഒരു പിരിവ് ചോദിച്ചാൽ അവർക്ക് ഇല്ലാത്ത പ്രാരാബ്ധമില്ല .അഥവാ തരാം എന്നു സമ്മതിച്ചാൽ തന്നെ അവധികൾ പറഞ്ഞ് അനവധി തവണ നടക്കണം .പി രിവ് തന്നു എന്നു തന്നെ ഇരിക്കട്ടെ തന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് അവസാനം സൗകര്വ o ഉണ്ടെങ്കിൽ കലാപ്രകടനം കാണാൻ വരണമല്ലോ എന്ന മട്ടിൽ ഒന്നു വന്നാലായി .വരും മുമ്പ് തന്നെ സ്ഥലം വിടാൻ തിരക്ക് .ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എന്ന മനോഭാവം . ഇതിനൊക്കെ നമ്യക്ക് എവിടെ നേരം എന്ന ഒഴികഴിവ് .ഇതിലും മനോഹരമായി വ്യക്തമായി കാണാൻ ഇന്നു സൗകര്യം ഉണ്ടല്ലോ എന്ന് ടി വി യെയും യൂ ട്ടു ബി നെയും സാക്ഷിയാക്കി താൻ  ആധ്യനികനായ കലാപ്രേമി ആണെന്ന് വിളംബരം ചെയ്യു° ഇതാണ്. കഥ പിന്നെ കലയും സംസ്കാരവും മരിക്കുന്നു എന്ന് വിലപിച്ചിട്ട് എന്തു കാര്യം .എല്ലാവരുടേയും ചീത്ത വിളി കേൾക്കുമ്പോഴും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് നSക്കാനും പരിപാടി അവതരിപ്പിച്ച കലാകാരൻമാരെ പിരിച്ചു വിടാൻ വായ്പ തേടി ഓടാനും സംഘാടകന്റെ ജീവിതം പിന്നേയും ബാക്കി.👏👏👏😡😰😪😄😳😂😂😂😂😂😂😂😂😂😂

2015, ഏപ്രിൽ 11, ശനിയാഴ്‌ച

കേരളത്തിലെ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ഇത്ര വലിയ അപരാധം?

 
ലോകത്തെ ഒന്നിപ്പിക്കുന്ന ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ന് എക്കാലത്തും പ്രാധാന്യമുണ്ട്. ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യ തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്കായി രാജ്യാന്തര സമ്പര്‍ക്കം ത്വൈതപ്പെട്ട ഈ കാലഘട്ടത്തില്‍ അതിന്റെ പ്രാധാന്യം ഒന്നു കൂടി വര്‍ദ്ധിച്ചിട്ടുണ്ട് എന്നു മാത്രം.
പക്ഷേ ആ ലക്ഷ്യം കൈവരിക്കുമാറു നമ്മള്‍ മുന്നോട്ട് പോയോ എന്ന കാര്യത്തിലേ സംശയമുള്ളൂ. സായിപ് അവരുടെ സേവകരെ സ്രുഷ്ടിക്കാന്‍ മാത്രം ഉദ്ദേശിച്ചു ഇവിടെ നടപ്പിലാക്കിയ വിദ്യാഭ്യസ രീതി തന്നെ മുറുകെ പിടിക്കാനുള്ല പ്രവണത് ഇവിടെ ഇനിയും അവസാച്ചിട്ടില്ല. മാത്ര്ഭാഷയുമതിന്റെ സംസ്കാരവും നിലനിറുത്തിക്കൊണ്ട് തന്നെ അന്യ ഭാഷ എങ്ങനെ സ്വായത്തമക്കാം എന്ന തലത്തില്‍ ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്,അതിന്റെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളില്‍ വന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ഇവിടേയും മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള ശ്രമം ഉണ്ടാവുമ്പോഴെല്ലാം അതിനെ പിറകോട്ടു വലിക്കുന്ന അവസ്ഥയാണു ഇവിടെ ഉണ്ടായിട്ടുള്ളത്. പ്രയോക്താക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അതിനെ പരാജയപ്പെടുത്തുന്ന അവസ്ഥ.ഒരു പഠനമോ താത്വീക അടിത്തറയോ ഇല്ലാതെ സ്വകാര്യ മേഖലയില്‍ നടത്തുന്ന പരമ്പരാഗത രീതി യാണു എന്നും നമ്മുടെ ഉദാത്ത മാത്രുക എന്നു സ്ഥാപിക്കാന്‍ ആണു മാധ്യമങ്ങള്‍ ഉള്‍പ്പെടെ എപ്പോഴും ശ്രമിക്കുന്നത്. ഈ മേഖലയില്‍ പഠനം നടത്താനും ആ മാറ്റങ്ങളെ കാലാകാങ്ങളില്‍ ന്യൂനതകള്‍ പരിഹരിച്ച് മെച്ചപ്പെടുത്താനും ഉള്ള ആര്‍ജ്ജവം ഇവിടത്തെ ഭരണകൂടങ്ങളും കാണിക്കുന്നില്ല. ഭര്ണത്തുടര്‍ച്ച ഇല്ലാതെ വരുന്നത് നട്ട ചെടിയുടെ വേരെണ്ണല്‍ പോലെ ആകുന്നതിനല്‍ അതു മുളച്ചു പൊന്താന്‍ അനുവദിക്കപ്പെടുന്നില്ല. ഈ പരിതസ്ഥിതിയില്‍ കാട്ടിലെ മരം തേവരുടെ ആന എന്ന ചിന്തയാണു ഇവിടെ പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നത്. നില നില്‍ക്കുന്ന വ്യവസ്ഥിതിയില്‍ ഒതുങ്ങി നിന്നു കൊണ്ട് ആ വ്യവസ്ഥിതി എന്താണോ ലക്ഷ്യമിടുന്നത് അതിനായി പരമാവധി പ്രയത്നിച്ചു കൊണ്ട് ആ ലക്ഷ്യം നേടി ആ വിജയത്തെ സ്വന്തം വിജയമാക്കി മാറ്റാനല്ലേ നമുക്ക് കഴിയൂ.കൂടുതല്‍ മെച്ചപ്പെട്ട ഒരു ലക്ഷ്യം നമുക്ക് ഉണ്ടാവും വരെ മാധ്യമങ്ങളും പരമ്പരാഗത സിദ്ധാന്തക്കാരും ചൂണ്ടിക്കാണിക്കുന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു കൊണ്ടുള്ള ഈ വിജയത്തില്‍ നമുക്ക അഭിമാന വിജ്രംഭിതരാകാം.

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

2015, മാർച്ച് 10, ചൊവ്വാഴ്ച

ആസ്വാദകന്‍

ഒരു പരിപാടി ആസ്വദിക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഒന്നും അറിയാതെ ആസ്വദിക്കാന്‍ വന്നവരാകും.ചിലര്‍ നിഷ്കളങ്ക മനസ്സോടെ കണ്ട് നന്നായി ട്ടോ എന്നോ ഓ എനിക്കൊന്നും മനസ്സിലായില്ലേ എന്നോ മനസ്സില്‍ പറഞ്ഞ് ഒന്നും മിണ്ടാതെ സ്ഥലം വിടും . മറ്റുള്ളവരോ? ആ ഒന്നു കണ്ടേച്ചു പോകാം. ഇവിടെ ഒന്നു തല കാട്ടിയില്ലെങ്കില്‍ മോശമല്ലേ എന്നു കരുതുന്നവര്‍, എനിക്ക് ഇതൊക്കെ ആസ്വദിക്കാന്‍ കഴിയും എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വരുന്നവര്‍, താന്‍ ഇതല്ല ഇതിലപ്പുറം എന്തൊക്കെ കണ്ടവനാണു എന്നു കാണിക്കാന്‍ വരുന്നവര്‍, പരിപാടിക്ക് ശേഷം ഗ്രഹിതം പറഞ്ഞ് വാദിക്കാന്‍ വേണ്ടി വരുന്നവര്‍, ഇങ്ങനെ പലതരക്കാര്‍. മറ്റു ചിലര്‍ അതേതാ രാഗം ഇതേതാ രാഗം , ഈ പരിപാടി നിലവാരമുണ്ടോ? എന്നൊക്കെ ഗ്രഹിതക്കാരായ ചിലരില്‍ നിന്നു ചൂന്നെടുത്ത് പിറ്റേന്നു തന്റെ അഭിപ്രായമായി പാടി നടക്കും. ചിലര്‍ക്ക് പരിപാടിയുടെ സംഘാടനം മാത്രമേ ചുമതല്അയുള്ളൂ. പരിപാടി നടക്കുമ്പോള്‍ അയാള്‍ ആരെങ്കിലും ആയി സൊള്ളി നില്ക്കും . ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവില്ല. എങ്കിലും അയാള്‍ തന്നെ കാണുന്നവരോടൊക്കെ പറയാന്‍ തുടങ്ങും എന്താ ആ പാട്ട്, /---- ന്റെ വേഷം അതി കേമായി അടുത്ത് കൊല്ലം ഇയാളന്യാ ഒറപ്പിച്ചു.... എന്നിങ്ങനെ തട്റ്റി വിടും . ഒന്നും മനസ്സിലാവാതെ അവിടെ മുന്‍പില്‍ ഇരുന്നയാളാവടെ ശര്യാ ശര്യാ ന്നു പറയുകയും ചെയ്യും. ഇനി എല്ലാം അറിയുന്നവരാകട്റ്റെ തനിക്ക് പിടിച്ചയാളാണു എങ്കില്‍ കേമായി എന്നും അല്ലാച്ചാല്‍ ഉം തരക്കേടില്ല എന്നും പറയും . അവതരിപ്പിക്കുന്ന പരിപാടി നന്നായോ എന്നതിനേക്കാള്‍ അവിടെ കൂടിയവരില്‍ മൌത് പബ്ലിസിറ്റിക്ക് കഴിവുള്ളവര്‍ എത്ര എന്നതിനെ/( ആധിനിക കാലത്ത് എഫ് ബി എഴുത്തുകാര്‍)*/ എത്ര എന്നതിനെ ആശ്രയിച്ചാണു പരിപാടിയുടെ വിജയമോ , പരാജയമോ, തുടര്‍ന്നുള്ള അവസരങ്ങളോ തീരുമാനിക്കപ്പെടുന്നത്.എല്ലാം അറിയുന്നവര്‍ പക്ഷേ ശരിക്ക് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണു. അവര്‍ക്ക് മറ്റൊരു അവതരണവുമായി താരതമ്യം ചെയ്യാനോ, വലുതാക്കി* ചെറുതാക്കി കാണിക്കാനോ ഒക്കെയാണു വ്യഗ്രത .

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സ്വന്തം കഞ്ഞിയില്‍ പൂഴി വാരി ഇടരുതേ..

 ഒരിക്കല്‍ ഒരു ചാനലില്‍ മജീഷ്യന്‍ മാരുടെ ഒരു ചര്‍ച്ച നടക്കുകയാണു. കേരളത്തിലെ പല പ്രമുഖ മജീഷ്യന്മാരും പങ്കെടുത്ത ചര്‍ച്ച. (മുതുകാട് സാറ് ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നു തോനുന്നു) മാജികിന്റ്റെ ജനകീയത, നേരിടുന്ന പ്രതിസന്ധി അങ്ങിനെ പലതും ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ -ആരാണെന്ന് ഓര്‍ക്കുന്നില്ല- ഒരു മജീഷ്യന്‍ പറഞ്ഞു” മാജിക്കിന്റെ രഹസ്യങ്ങള്‍ പൊതുജനത്തിനു പറഞ്ഞു കൊടുക്കുന്നത് ഈ കലക്ക് വളരെ ദോഷം ചെയ്യുന്നു. പ്രൊഫഷണല്‍ എതിക്സ്ന് എതിരാണത്. ദയവായി ആ രഹസ്യങ്ങള്‍  രഹസ്യമായി സൂക്ഷിക്കാന്‍ എല്ലാ മജീഷ്യന്മാരും ശ്രദ്ധിക്കണം” എന്ന്. വളരെസത്യമാണെന്നു തോന്നി. ഓരോ മാജിക് ഇനത്തിലേയും സസ്പെന്‍സ് ആണു അതിനെ കലാംശം. ആ ഘടകം പരമാവധി നിലനിറുത്തി അത്ഭുതങ്ങളായി അവതരിപ്പിക്കാന്‍ ഉള്ള വൈദഗ്ധ്യം ആണു ആ മജീഷ്യന്റെ വിജയം. അതു മജീഷ്യന്മാര്‍ക്ക് പരസ്പരം അറിയുകയും ചെയ്യാം. മറ്റേയാള്‍ കാണിക്കുന്നതിന്റെ പിന്നിലെ ഗുട്ടന്‍സ് ഇതാണെന്ന മട്ടില്‍ ഓരോരുത്തരും തുടങ്ങിയാല്‍ മാജിക് എന്ന കല ആസ്വദിക്കാന്‍ തന്നെ ആളുണ്ടാകില്ല. ഇതു മാജിക്കിന്റെ കാര്യം. ഇതര കലകള്‍ ഉള്‍പ്പെടെ  ഏതൊരു പ്രൊഫഷണല്‍ രംഗത്തും ഇതു ബാധകമാണു തീര്‍ച്ച. .  ഓരോ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും  മാത്രം അറിയുന്നതും  എന്നാല്‍ ഉപയോക്താക്കള്‍ക്ക് ( കലയുടെ കാര്യത്തില്‍ ആസ്വാദകര്‍ക്ക്) അറിയാ‍ാത്തതും ആയ പല രഹസ്യങ്ങളും ഉണ്ടാകാം.( കൂട്ടത്തില്‍ ഡോക്ടറും മരുന്നു കമ്പനിയും തമ്മിലുള്ള പോലെ വമ്പന്‍ തട്ടിപ്പ് അഥവാ കൊള്ളകള്‍ പൊളിച്ചടുക്കപ്പെറ്റെണ്ടതു തന്നെ)  ആ അഹസ്യങ്ങള്‍ തുറന്നു കാട്ടപ്പെടുന്നതോടെ അതിന്റെ  നിലനില്പിനു തന്നെ ഭീഷനി ആയി മാറും. അതുകൊണ്ട് തന്നെ ഓറോ പ്രൊഫ്ഫഷണല്‍ രംഗത്തുള്ളവരും എതിരാളിയെ തകര്‍ക്കുക/ സ്വന്തം  സാമ്രാജ്യം വിപുലമാക്കുക എന്ന ലക്ഷ്യത്തില്‍ ആ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണു. ഈ ചിന്തയാവാം ലാലിസം എത്തുന്നതു വരേയും ആരംഗത്തുള്ളവര്‍ മൌനം പാലിച്ചത്. എന്നാല്‍ ലാലിസം കഴിഞ്ഞപ്പോഴാണു ഇതു ഒരു കൊള്ളതന്നെ ആണെന്നു പൊതുജനം തിരിച്ചറിയുന്നത്. എന്നിട്ടു പോലും ആ രംഗത്ത് ഉള്‍ലവരില്‍ പലരും ഇപ്പോഴും മൌനം പാലിക്കുന്നത് എന്തു കൊണ്ടാണു എന്നു മനസ്സിലാകുന്നൈല്ല. ശ്രീരാംസാറിനെ പോലുള്ള അപൂര്‍വം വ്യക്തികള്‍ മാത്രമാണു ഈ തട്ടിപ്പിനെ തുറന്നു കാട്ടാനും സമാനമായ  ചുണ്ടനക്കല്‍ കലാകാരന്മാരേയും പൊരിച്ചെടുക്കാനും തയ്യാറായത്. ആരു എന്തു ന്യായീകരണം നടത്തിയാലും ഈ തട്ടിപ്പിനു മാപ്പില്ല.അതു കൊണ്ട് തന്നെ സംഗീതപരിപാടി എന്നു കേട്ടാല്‍ പൊതുജനം അതിനെ സംശയത്തോടെ മാത്രം കാണാന്‍ തുടങ്ങി.ഇതു പോലെ നാറുന്നതിനു മുമ്പ് അതാതു മേഘലയില്‍ അറിഞ്ഞു കൊണ്ടു നടത്തുന്ന തട്ടിപ്പുകളെ തുറന്നു സമ്മതിച്ചാല്‍ അവര്‍ക്ക് നന്നു. അല്ലാത്ത പക്ഷം അവരുടെ കഞ്ഞിയില്‍ അവര്‍ സ്വയം പൂഴി വാരി എറിയലായി മാറുമത്. 

അജിതാ ഹരേ


2014, ഡിസംബർ 23, ചൊവ്വാഴ്ച

കലാകാരന്റെ ലക്ഷ്യം

താന്‍ കൈകാര്യം ചെയ്യുന്ന മേഖലയെ കുറിച്ച് തന്റേതായ ഒരു നിലപാടില്‍ എത്തിയിട്ടുണ്ടാവുംഏതൊരുകലാകാരനും . തന്റെ ദൌര്‍ബല്യങ്ങളും കരുത്തും കൂടി തിരിച്ചറിഞ്ഞ് അതിനിണങ്ങും വിധം പ്രവര്‍ത്തിച്ചു വിജയിക്കണം എന്നാവും കലാകാരന്റെ ലക്ഷ്യം . അവര്‍ക്ക് അതില്‍ അവരുടേതായ ന്യായീകരണങ്ങളും ഉണ്ടാവും. ഈ നിലപാടും ലക്ഷ്യവും എല്ലാം ഒരു വ്യക്തിയിലേതു പോലെയാകണം മറ്റൊരാളിലും എന്നു വേണമെങ്കില്‍ ആശിക്കാമെങ്കിലും വളര കുറഞ്ഞ സാധ്യതയാണു അതിനുള്ളത്. ലക്ഷ്യം - വിജയം- ഒന്നാണെനിലും അതിലേക്ക് ഇവര്‍ സ്വീകരിക്കുന്ന വഴിയും ഒന്നാവില്ലല്ലോ. നിലവൈലുള്ളതിനെ അതേ പടി തുടരണം എന്ന നിലപാടെടുക്കുന്ന ആളുടേയും “ എന്റേതായ ചില സംഭാവനകള്‍ വേണം “ എന്ന നിലപാടുള്ളവരുടേയും, മാര്‍ഗ്ഗം ഒരുപോലെയാവാന്‍ തരമില്ലല്ലോ. ശില്പചാരുത, കൊത്തുപണികള്‍ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു നാലു കെട്ടിന്റെ പൌറാണികതയുടെ പ്രൌഢി ഉയര്‍ത്തി കാണിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം എന്ന നിലപാടും പഴമയുടെ ഇരുട്ടും മറ്റു അസൌകര്യങ്ങളും പൊളിച്ചെറിഞ്ഞ് വാര്‍പ്പിന്റെ ഉറപ്പും പ്രകാശത്തിന്റ്റെ ധവളിമയും വര്‍ണ്ണപ്പൊലിമയുമുള്ള വിശാലമായ മുറികളുടെ സൌകര്യത്തെ ഉയര്‍ത്തികാണിച്ച് ജനങ്ങളുടെ മനസ്സ് പിറ്റിച്ചെടുക്കുന്ന നിലപാടും ഒരുപോലെ ആവില്ലല്ലോ. ഏതു ശരി ഏതു തെറ്റ് എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു പ്രൊഫഷണല്‍ ഗായകന്‍ അല്ലെങ്കിലും ഇക്കാര്യത്തില്‍ വ്യ്കതമായ നിലപാടുണ്ട്. പക്ഷമുണ്ട്. ആ പക്ഷമാണു ശരി എന്നു ഞാന്‍ വിശ്വസിക്കുന്നെങ്കിലും പ്രവര്‍ത്തിയിലൂടെ അതു വിജയമാണെന്നു തെളിയിക്കാനുള്ള കരുത്ത് നേടാന്‍ വേണ്ട കാലത്ത് കഴിയാതെ പോയി. എന്നു വച്ച് ഇതരപക്ഷത്തെ നിലപാടുകളെ തിരിച്ചറിയാനും അതിനെ കുറ്റപ്പെടുത്താതെ അതിന്റെ ദോഷ വശങ്ങളെ കണ്ടു കൊണ്ട് തന്നെ ഗുണവശങ്ങളെ ആസ്വദിക്കാന്‍ എനിക്ക് പ്രയാസം ഉണ്ടാവാറുമില്ല. വേണമെങ്കില്‍ കപടത എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം .

2014, ഡിസംബർ 21, ഞായറാഴ്‌ച

മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ലക്കും മണമുണ്ട്: ========================== ‘മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ല് ഏതു നാടിനെയും അവിടത്തെ പ്രതിഭയേയും ചേര്‍ത്തു വച്ചു നോക്കിയാലും പലപ്പോഴും പ്രസക്തമാണെന്നു തോന്നാറുണ്ട്. ഗതി കെട്ട് മുല്ല തന്നെ ഞാന്‍ ഈ മുറ്റത്തു തന്നെ ഉണ്ടേ എന്നു വിളിച്ചു കൂവിയാലും ആരും മൈന്‍ഡ് ചെയ്യാറില്ല. പിന്നെ ഈ മുല്ലയുടെ മണമറിഞ്ഞ മറ്റു നാട്ടുകാരുടെ പ്രശസ കേട്ട് നിവര്‍ത്തി ഇല്ലാതെ വരുമ്പോള്‍ മാത്രമാണു മനസ്സില്ലാ മനസ്സോടെ മുല്ലയുടെ മണമറിയാന്‍ വീട്ടുകാര്‍ തയ്യാറാവുന്നത്. ചരിത്രമെടുത്താലും വര്‍ത്തമാനം ആയാലും ശ്രീക്രിഷ്ണപുരവും മറ്റു നാടുകളില്‍ നിന്നു വിഭിന്നമല്ല. എന്നാല്‍ ഈ പതിവിനു ഒരു മാറ്റമാ‍ാണു പെരുമാങ്ങോട് അമ്പലത്തിലെ നിറമാലയോട് അനുബന്ധിച്ച് ഇത്തവണ മീരാ രാം മോഹന്റെ കച്ചേരിക്ക് വേദി ഒരുക്കി കൊണ്ട് ഭാരവാഹികള്‍ കാണിച്ചിരിക്കുന്നത്. പരദേശങ്ങളില്‍ നിന്നുള്ള പ്രശസ്തരുടെ കച്ചേരി മാത്രം നടത്തി വന്നിരുന്നതിനു പകരം താരതമ്യേന പ്രശസ്തി കുറവായ( കര്‍ണ്ണാടക സംഗീത കച്ചേരികളും ക്ലാസ്സുകളും കഥകളി പദങ്ങളും , ഡാന്‍സുകളുടെ പിന്നണിയും പാടിക്കൊണ്ടിരുന്ന മീര സ്വപാനം എന്ന സിനിമാഗാനത്ത്ലൂടെ കൂടുതല്‍ ശ്രദ്ധേയയായി മാറി എന്നതു വിസ്മരിക്കുന്നില്ല) ഒരു പക്ഷേ തുടക്കക്കാരിയായ ഒരു കലാകാരിക്ക് അവസരം നല്‍കി എന്നത് ചെറിയ കാര്യമല്ല. ആ വേദിക്കു മുന്നിലെ നിറഞ്ഞ സദസ്സ് കേവലം സ്വജന സ്നേഹം പോലുള്ള രസതന്ത്രങ്ങള്‍ക്ക് അപ്പുറം നല്ല സംഗീതത്തെ ഇഷ്ടപ്പെടുന്നവരായിരുന്നു. ആ ഓഡിയന്‍സിനെ നിരാശരാക്കാതെ അവരുടേ പ്രതീക്ഷക്കപ്പുറം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ മീരയ്ക്ക് ആയി മൂന്നു മണിക്കൂറോളമുള്ള ആരാഗസുധ കര്‍ണ്ണാ‍നന്ദകരമായിരുന്നു .ഈ മികച്ച കലാകാരി സംഗീത ലോകം കീഴടക്കുന്ന അവസരത്തില്‍ , ഈ കലാകാരിയ്ക്ക് വേണ്ടി ഒരു ചെറിയ സംഭാവനയെങ്കിലും ചെയ്യുവാന്‍ ഈ നാടിനും ഭാഗ്യമുണ്ടായി എന്ന് നമുക്ക് അഭിമാനിക്കാം.. നാടിന്റെ ഈ ഗുണപരമായ മാറ്റത്തി
ന് ഇനിയും തുടര്‍ച്ചകള്‍ ഉണ്ടാകട്ടെ... ഈ നാട് ലോകത്തിനു ഒരു മാത്ര്കയാകട്ടെ. ശ്രീമതി മീരക്ക് കലാരംഗത്ത് കൂടുതല്‍ ഉന്നതിയും പ്രശസ്തിയും കൈവരിക്കുന്നതിനു പെരുമാങ്ങോട് ഭഗവാന്‍ തുണയാവട്ടെ. മുറ്റത്തുള്ള എല്ലാ മുല്ലകളുടേയും മണം വഹിക്കുന്ന മന്ദമാരുതന്‍ ഇവിടെ എന്നുമെന്നും ഈ മണ്ണിനെ തഴുകി കൊണ്ടിരിക്കട്ടെ


ശ്രീമതി മീര രാം മോഹന്‍ പാടുന്നു..വയലിന്‍: ശ്രീ പ്രമോദ് മൂര്‍ത്തിയേടം, മ്ര്ദംഗം ശ്രീ സുധാകരന്‍ മൂര്‍ത്തിയേടം, ഘടം ശ്രീ വെള്ളിനേഴി സതീഷ്, മുഖര്‍ശംഖ് ശ്രീ രമേഷ്

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

മിന്നുന്നതു മാത്രമോ പൊന്ന്

ജന്മാന്തരങ്ങളിലൂടെ പകര്‍ന്നുകിട്ടി വര്‍ഷങ്ങളോളം/ മാസങ്ങളോളം/ ദിവസങ്ങളോളം ഊതിക്കാച്ചിയെടുത്ത രത്നങ്ങള്‍ക്ക് അഞ്ചോ പത്തോ മിനുട്ടു കൊണ്ട് വിലയിടുന്നതിനു ക്രൂരത എന്നല്ലാതെ എന്തു പറയാന്‍ ..... മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ഉണ്ടാക്കിയവര്‍ എന്തേ മിന്നുന്നതു മാത്രമല്ല പൊന്ന് എന്നൊരു മൊഴി ഉണ്ടാക്കാഞ്ഞതാവോ...

സംഗതി പോരാ സംഗതി പോരാ

ലളിതഗാനം ലളിതമായിരിക്കണം എന്ന കാഴ്ചപ്പാടില്ലാത്തവരേ തന്നെ വേണം നമുക്ക് ലളിതഗാനത്തിന്റെ വിധികര്‍ത്താക്കളാക്കാന്‍......എന്നാലല്ലേ സംഗതി പോരാ സംഗതി പോരാ എന്നു പറയാന്‍ പറ്റൂ.... കഷ്ടം .അല്ലെങ്കിലും ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ ഏല്പിക്കുന്നത് കലോത്സവങ്ങളില്‍ പുത്തരി അല്ലല്ലോ............................................................................................................................................................................................................................................................................................................................

കലാ പ്രതിഭകള്‍ കുറ്റവാളികളോ

ഒരു കുറ്റവാളിക്കാണെങ്കില്‍ പോലും തനിക്ക് ലഭിയ്ക്കുന്ന ശിക്ഷ എന്തിനാണെന്നു അറിയുവാനുള്ള അവകാശം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലുണ്ടെന്നാണു അറിവ്. എന്നാല്‍ ബാല്യകൌമാരങ്ങളുടെ സര്‍ഗ്ഗവാസനയെ പരിപോഷിക്കാനായി നടത്തുന്ന ഏഷ്യയിലെ വലിയ ഉത്സവം എന്നു വിശേഷിപ്പിക്കുന്ന കലോത്സവത്തിലോ? അവിടെ വര്‍ഷങ്ങളുടെ തപസ്യയിലൂടെ നേടിയ സിദ്ധി പ്രകടിപ്പിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് രണ്ടാമനോ മൂന്നാമനോ ഇശ്ശ്യാമനോ ആയി എന്നറിയുവാനുള്ള അവകാശം അവനു/ അവള്‍ക്കില്ലേ. ? എന്നാല്‍ വിധി നിര്‍ണ്ണയം നടത്തുന്നവര്‍ എപ്പോഴും എന്തെങ്കിലും അഴകൊഴമ്പന്‍ മറുപടി നല്‍കി തടി രക്ഷപ്പെടുത്താന്‍ നോക്കും. ഈ രേഖകള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്ന് പറഞ്ഞ് അധികാരികള്‍ അവരുടെ അലമാറയില്‍ പുഴുങ്ങാന്‍ വയ്ക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തന്നെ ആണല്ലോ ഇതും . കലോത്സവത്തില്‍ നടക്കുന്ന ഇത്തരം അനേകം അന്യായങ്ങള്‍ അറിയാത്ത ആരും തന്നെ ഇവിടെ ഇല്ല. അവയില്‍ ഒന്നുമാത്രമാണിത്. എന്നെ പോലെ തന്റെ സ്വന്തം തടിയില്‍ തട്ടുമ്പോള്‍ ഒറ്റപ്പെട്ട ചില രോദനങ്ങള്‍ ഉയരുന്നത് എല്ലാവരും കണ്ടില്ലെന്നു നടിക്കുന്നു. സമൂഹത്തിനെ ഉദ്ധരിക്കാന്‍ നടക്കുന്ന ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ എന്തിന് ഈ കുട്ടികള്‍ ഉള്ളതു കൊണ്ട് മാത്രം വയറു നിറയ്ക്കാന്‍ കഴിയുന്ന അധ്യാപകരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന അധ്യാപകസംഘടനകള്‍ക്കോ സര്‍ക്കാറിനോ ഇതൊന്നും അറിയേണ്ട കാര്യമില്ല എന്നാണോ.?എല്ലാവരും പറയുന്നത് ഇതൊന്നും നേരെ ആവില്ല എന്നാണു. നേരെ ആക്കാന്‍ കഴിവുള്ളവര്‍ ഇക്കൂട്ടത്തില്‍ തന്നെ ഉണ്ട്. പക്ഷേ മനസ്സില്ലെന്നതല്ലേ സത്യം. അനീതിക്കു നേരെ പടവാളോങ്ങിയ ചരിത്രമുള്ളഈ മണ്ണില്‍ കണ്ണും കാതും മൂടി മൌനം അവലംബിക്കുന്ന നമുക്ക് ഒരിക്കലും മാപ്പില്ല എന്ന സത്യം എന്നാണു തിരിച്ചറിയുക

മന്ത്രമോ മായമോ ..

പാലക്കാട് നടന്ന ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതമത്സരം നടന്നു. എന്റെ മകനും ഒരു മത്സരാര്‍ത്ഥി ആയിരുന്നു. എന്നെ പോലുള്ള ആസ്വാദകരും ശാസ്ത്രീയ സംഗീത പ്രയോക്താക്കളും എല്ലാം കേള്‍വിക്കാരായുണ്ടായിരുന്നു. പലകുട്ടികളും നന്നായി പാടി എന്നും കൂട്ടത്തില്‍ എന്റെ മകനു ഒന്നാം സ്ഥാനം തന്നെ ലഭിക്കും എന്നായിരുന്നു ഇക്കൂട്ടത്തില്‍ പലരും വിശ്വസിച്ചത്. ( ആ വിശ്വാസത്തിനു യാതൊരു പ്രസക്തിയും ഇല്ലല്ലോ. ആ‍വശ്യമായ യോഗ്യത - അതെന്താണ ഇനിയും തീരുമാനമായിട്ടില്ല എന്നതാണു കാലങ്ങളായുള്ള അനുഭവം - ഉണ്ടെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് കസേരയില്‍ ഇരുത്തപ്പെട്ടവരുടെ തീരുമാനം എന്തായാലും അതിനു മാത്രമാണല്ലോ പ്രസക്തി) എന്നാല്‍ ഫലം വന്നപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത രണ്ടു പേര്‍ക്ക് മാത്രം എ ഗ്രേഡ്. എന്റെ മകന്‍ പാടിയതില്‍ എന്തെങ്കിലും പിശകു വന്നതാണോ എന്നറിയാന്‍ ഞാന്‍ അതില്‍ ഒരു വിധികര്‍ത്താവിനെ വളരെ വിനയപൂര്‍വം സമീപിച്ചു. താന്‍ മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മറ്റുള്ളതൊന്നും അറിയില്ലെന്നും അദ്ദേഹം സുസ്മേരവദനനായി മൊഴിഞ്ഞപ്പോള്‍ ഇനി രാമലക്ഷ്മണന്‍ മാരോട് പ്രണയാഭ്യര്‍ഥന നടത്തിയ ശൂര്‍പ്പണഖയെ പോലെ ആകേണ്ട എന്നു നിശ്ചയിച്ച് ഞാന്‍ കുട്ടിയുടെ ഗ്രേഡ് ഏതെന്ന് അറിയാനായി പ്രോഗ്രാം കമ്മറ്റിയെ സമീപിച്ചു,.അവിടെ സെര്‍വറ് തകരാറിലായെന്ന മറുപടിയാണു ലഭിച്ചത്. വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആയതിനാല്‍ മാര്‍ക്ക് ഡിഫറന്‍സ് പറഞ്ഞു തരാനും പറ്റില്ലെന്നായിരുന്നു മറുപടി. ഏകദേശം 2 മണിക്കൂര്‍ ( അപ്പീല്‍ കൊടുക്കാനുള്ള സമയപരിധി വിധി പ്രഖ്യാപ്ച്ച് ഒരു മണിക്കൂര്‍ ആണല്ലോ) മിക്കിലൂടെ അനൌണ്‍സ് മെന്റ് വന്നപ്പോഴേക്കും നേരത്തെ വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചതില്‍ നിന്നു വിഭിന്നമായി മൂന്ന് എ ഗ്രേഡ് ആയി മാറിയിരിക്കുന്നു. മൂന്നാമത്തെ എ ഗ്രേഡ്കാരന്‍ എന്റെ മകന്‍ - തേഡ് എ ഗ്രേഡ്. സംശയം തീര്‍ക്കാനായി പ്രോഗ്രാം കമ്മറ്റിയെ സമീപിച്ചപ്പോള്‍ സംഗതി സത്യം. ഈ മാന്ത്രിക വിദ്യ എങ്ങനെ സംഭവിച്ചു? ഇപ്പോഴും എനിക്കറിയില്ല. .....................................................1. ആദ്യം മാര്‍ക്ക് കൂടുമ്പോള്‍ എന്റെ മകന്റെ മാര്‍ക്ക് വിട്ട് പോയതാണോ? പിന്നീട് അബദ്ധം മനസ്സിലാക്കിയപ്പോളേക്കും ഫസ്റ്റും സെക്കന്റും പ്രഖ്യാപിക്കപ്പെട്ടതിനാല്‍ കിടക്കട്ടെ തേഡ് എന്നു കരുതിയതാവാം.............................................................................................................................2 സ്വാധീനം ചെലുത്തുന്ന രണ്ട് പേരുടെ സേഫ്റ്റിക്ക് വേണ്ടി ബാക്ക്കി എല്ലാം ബി ഗ്രേഡ് എന്ന പ്രഖ്യാപിക്കുകയും എന്നാല്‍ 2 വര്‍ഷം സ്റ്റേറ്റ് പങ്കെടുത്ത കുട്ടിയെ ഒഴിവാക്കിയാല്‍ വിവാദമാവും എന്ന് പിന്നീട് തോന്നിയപ്പോള്‍ ആരെങ്കിലും ഇടപെട്ട് തിരുത്തിയതാവാം. ...............................................................................3 അപ്പീല്‍ കൊടുക്കുവാനുള്ള സമയം കഴിഞ്ഞ് മാത്രം മൂന്നാമന്റെ ഗ്രേഡ് പറഞ്ഞാല്‍ മറ്റു രണ്ട് പേരുടേയും നില സേഫ് ആക്കാം എന്നു കരുതിയിട്ടാവാം......................................................................................................................4.തിരക്കിനിടയില്‍ കൂട്ടിയപ്പോള്‍ ഏ ഗ്രേഡില്‍ കുറഞ്ഞ മാര്‍ക്ക് കാണുകയും പിന്നീട് തെറ്റു കണ്ട് തിരുത്തിയതും ആകാം......................................................................................എന്തായാലും ഫലം പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന 2 എഗ്രേഡ് 3 ആയതും രിസല്‍ട്ട് പ്രിന്റ് ചെയ്ത് കിട്ടാന്‍ 2 മണിക്കൂറില്‍ അധികം സമയം എടുത്തതും അസ്വാഭാവികമായി തോന്നുന്നു. മാത്രമല്ല എത്ര കോണ്‍ഫിഡന്‍ഷ്യല്‍ ആയാലും അപ്പീല്‍ കൊടുക്കാനുള്ള സമയ പരിധിക്കുള്ളില്‍ തന്നെ എത്രാം സ്ഥാനമാണെന്നെങ്കിലും കമ്പൂട്ടര്‍ / റിട്ടണ്‍ജഡ്ജ് മെന്റ് ഷീറ്റ് നോക്കി പറഞ്ഞുതരാന്‍ അധികാരികള്‍ക്ക് കഴിയുമായിരുന്നു. അപ്പീല്‍ തന്നെ ഒരു തട്ടിപ്പാണെന്നു അറിയാവുന്ന ഞാന്‍ അപ്പീല്‍ കൊടുക്കാ‍ന്‍ ഉദ്ദേശിച്ചിട്ടെല്ലെന്നതു വേറെ കാര്യം . എന്തു കാര്യമാണെങ്കിലും അതെല്ലാം ഇപ്പോഴത്തെ ഡി ഡി യുടെ മാത്രം കുഴപ്പമാണെന്ന മട്ടിലാണു പലരുടേയും പ്രതികരണം. വാസ്തവം ആര്‍ക്കറിയാം .Like ·  · Devan PannikkatLatha NambisanKalanilayam Vasudevan and 13 others like this.1 shareMohandas Nair സർ,താങ്കളുടെ നിരീക്ഷണങ്ങളിൽത്തന്നെയില്ലേ ഒരുപാട് വാസ്തവങ്ങൾ. സഹിച്ചു ക്ഷമിച്ചു മിണ്ടാതിരുന്നാൽ ഒരുപാട് സൌഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാം. അത്രയും ഹൃദയവിശാലതയുള്ളതാണ് നമ്മുടെ കലാ സാംസ്കാരികരംഗം.December 4 at 1:17am · Unlike · 2Sethu Madhavan Enthinananinganeyoru poratunadakam?December 4 at 8:07am · LikeMohanan P Sreekrishnapuram എന്റെ ഒരു പ്രശനം വരുമ്പോള്‍ മാത്രമേ ഞാന്‍ പ്രതികരിക്കൂ എന്നതും എന്റെ പ്രശനത്തിനു ഞാന്‍ മാത്രമേ പ്രതികരിക്കാനുണ്ടാവൂ എന്നതും ആണു ഈ മേഖലയെ അടക്കി വാഴുന്നവരെ ഇത്രയും ക്രൂരരാക്കുന്നത്. പ്രതികരിക്കാന്‍ ശക്തിയുള്ളതെന്നു കരുതുന്ന കൂട്ടായ്മകള്‍ പോലും മൌനം അവലം...See MoreDecember 4 at 8:12am · Like · 4Viji Krishnanunni Mashe you are right ,Arhatha ulla kuttikale ozhivakunu...December 4 at 9:05am · LikeVinod Krishnan C തുറന്നു പറയട്ടെ......ആര് വിചാരിച്ചാലും ഇത് മാറുകയില്ല. ഇത്തരം മത്സരങ്ങളില്‍ ഒന്നാംസ്ഥാനംനേടാന്‍ വിധിച്ചിട്ടുള്ള കുട്ടികള്‍ ജനിച്ചിട്ടുണ്ട്. അവര്‍ക്ക് ലഭിക്കും. എന്‍റെ അനുഭവത്തില്‍ ഇത്തരം മത്സരങ്ങളില്‍ ഒന്നും കിട്ടാത്തവര്‍ കലാപരമായി ഭാവിയില്‍ ശ്രേഷ്ടര്‍...See MoreDecember 4 at 9:12am · Unlike · 3Viji Krishnanunni Grace mark system avasanikatteDecember 4 at 9:40am · Unlike · 1Sandhya Sreeraman entha karanamDecember 4 at 9:53am · Unlike · 1Suresh Kpni ഇത്രയും ചെയ്യാന്‍ നിങ്ങളെന്ന അച്ഛന്‍ മുന്‍കാലങ്ങളില്‍ചെയ്തുപോന്നു അതിന്‍റെതുടര്‍ച്ച ഇനി സീ ഡി നിര്‍ദ്ദേശിക്കാം വിക്രമാദിത്യന്‍ കുടുംബ സമേധം കാണൂ അടുത്തവിജയം ഉറപ്പ് മറക്കല്ലേ ലഡു എനിക്കും വേണംDecember 4 at 9:56am · Unlike · 2Vp Narayanan Namboothiri മുൻപൊരിക്കൽ എന്റെ ഒരു ബന്ധു കലാതിലക പട്ടം കോടതി ഉത്തരവിലൂടെ നേടിയ അനുഭവം ഉണ്ട്. ആ വിഷയത്തിൽ ഉണ്ടായ സംഭവങ്ങൾ കേട്ടാൽ ഈ മത്സരങ്ങളുടെ പൊള്ളത്തരം വ്യക്തമാവുമായിരുന്നു. താങ്കൾ ക്ഷമിച്ചു പിന്മാറുക അല്ല വേണ്ടത് എന്നാണു എന്റെ അഭിപ്രായം. നിയമപരമായി പൊരുതുക ..ഇവരുടെ തനിനിറം പുറത്ത് കൊണ്ടുവരുക sreeMohanan P SreekrishnapuramDecember 4 at 10:25am · Unlike · 2Dharma Rajan മാഷെ ഒരു അനുഭവം ഉണ്ട്. .അന്ന് യൂണിയന്‍ മാഷ് മാരായിരുനനു വിധി നിർണയിചിരുനനത്.അന്ന് കുട്ടികൾക്ക് (പ തിരിക്കാൻ കഴിഞ്ഞില്ല....December 4 at 12:35pm · Unlike · 2Latha Nambisan Padanulla kazhivu ..sammanathinte karyam paranju kalayalle...avane ee nadum ...lokavum ariayapedunnavanakki theerku...all the best ...to all..7 hrs · Unlike · 1Parameswaran Thadam mohanan maashe paribhavichittu kaaryamilla. thankalude sanghatanakkalle programme committee. ningal oru nethaavaakoo...appol itharam prasnam undaakilla. aarkkokke sammanam kodukkanam yennu school thudangumbol theerumaanikkum. kathakali yenthennu ariyaathavan athunokkum. yethaayalum mindathe irikkaruthu.court vazhi pankeduthu vijayikkaan sramikku.4 hrs · Like