MOHANAM മോഹനം
അറിയുന്നവര്‍ പറയാത്തതും പറയുന്നവര്‍ അറിയാത്തതും പറയാന്‍ ശ്രമിക്കുന്ന അറിവില്ലാത്തവന്റെ നാവ്
2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച
2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച
സഠ ഘാടകന്റെ സങ്കടം
ഒരു സംഘാടകന്റെ സങ്കടം: എല്ലാവരും ഫേസ് ബുക്കിലും വാട്സ പ്പിലും ഒക്കെ കലയുടെ മഹത്വത്തെ കുറിച്ചും കലാകാരന്റെ മഹത്വത്തെ കുറിച്ചും കലാകാരനും കലയും നേരിടുന്ന പ്രതിസന്ധിയെ ക്യറിച്ചും കലാകാരനു ലഭിക്കുന്ന പ്രതിഫലം കുറഞ്ഞു പോകുന്നതിനെ കുറിച്ചും എല്ലാം പോസ്റ്റുകൾ ഇട്ട് കൈയും കെട്ടി ഇരുന്നത് കൊണ്ട് കല വളരില്ല. ഈ നീർവ്വാണമെല്ലാം മുഴക്കുന്നവരോട് ഒരു പിരിവ് ചോദിച്ചാൽ അവർക്ക് ഇല്ലാത്ത പ്രാരാബ്ധമില്ല .അഥവാ തരാം എന്നു സമ്മതിച്ചാൽ തന്നെ അവധികൾ പറഞ്ഞ് അനവധി തവണ നടക്കണം .പി രിവ് തന്നു എന്നു തന്നെ ഇരിക്കട്ടെ തന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് അവസാനം സൗകര്വ o ഉണ്ടെങ്കിൽ കലാപ്രകടനം കാണാൻ വരണമല്ലോ എന്ന മട്ടിൽ ഒന്നു വന്നാലായി .വരും മുമ്പ് തന്നെ സ്ഥലം വിടാൻ തിരക്ക് .ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എന്ന മനോഭാവം . ഇതിനൊക്കെ നമ്യക്ക് എവിടെ നേരം എന്ന ഒഴികഴിവ് .ഇതിലും മനോഹരമായി വ്യക്തമായി കാണാൻ ഇന്നു സൗകര്യം ഉണ്ടല്ലോ എന്ന് ടി വി യെയും യൂ ട്ടു ബി നെയും സാക്ഷിയാക്കി താൻ ആധ്യനികനായ കലാപ്രേമി ആണെന്ന് വിളംബരം ചെയ്യു° ഇതാണ്. കഥ പിന്നെ കലയും സംസ്കാരവും മരിക്കുന്നു എന്ന് വിലപിച്ചിട്ട് എന്തു കാര്യം .എല്ലാവരുടേയും ചീത്ത വിളി കേൾക്കുമ്പോഴും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് നSക്കാനും പരിപാടി അവതരിപ്പിച്ച കലാകാരൻമാരെ പിരിച്ചു വിടാൻ വായ്പ തേടി ഓടാനും സംഘാടകന്റെ ജീവിതം പിന്നേയും ബാക്കി.👏👏👏😡😰😪😄😳😂😂😂😂😂😂😂😂😂😂
2015, മേയ് 3, ഞായറാഴ്‌ച
2015, ഏപ്രിൽ 11, ശനിയാഴ്‌ച
കേരളത്തിലെ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ഇത്ര വലിയ അപരാധം?
2015, മാർച്ച് 10, ചൊവ്വാഴ്ച
ആസ്വാദകന്‍
ഒരു പരിപാടി ആസ്വദിക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഒന്നും അറിയാതെ ആസ്വദിക്കാന്‍ വന്നവരാകും.ചിലര്‍ നിഷ്കളങ്ക മനസ്സോടെ കണ്ട് നന്നായി ട്ടോ എന്നോ ഓ എനിക്കൊന്നും മനസ്സിലായില്ലേ എന്നോ മനസ്സില്‍ പറഞ്ഞ് ഒന്നും മിണ്ടാതെ സ്ഥലം വിടും . മറ്റുള്ളവരോ? ആ ഒന്നു കണ്ടേച്ചു പോകാം. ഇവിടെ ഒന്നു തല കാട്ടിയില്ലെങ്കില്‍ മോശമല്ലേ എന്നു കരുതുന്നവര്‍, എനിക്ക് ഇതൊക്കെ ആസ്വദിക്കാന്‍ കഴിയും എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വരുന്നവര്‍, താന്‍ ഇതല്ല ഇതിലപ്പുറം എന്തൊക്കെ കണ്ടവനാണു എന്നു കാണിക്കാന്‍ വരുന്നവര്‍, പരിപാടിക്ക് ശേഷം ഗ്രഹിതം പറഞ്ഞ് വാദിക്കാന്‍ വേണ്ടി വരുന്നവര്‍, ഇങ്ങനെ പലതരക്കാര്‍. മറ്റു ചിലര്‍ അതേതാ രാഗം ഇതേതാ രാഗം , ഈ പരിപാടി നിലവാരമുണ്ടോ? എന്നൊക്കെ ഗ്രഹിതക്കാരായ ചിലരില്‍ നിന്നു ചൂന്നെടുത്ത് പിറ്റേന്നു തന്റെ അഭിപ്രായമായി പാടി നടക്കും. ചിലര്‍ക്ക് പരിപാടിയുടെ സംഘാടനം മാത്രമേ ചുമതല്അയുള്ളൂ. പരിപാടി നടക്കുമ്പോള്‍ അയാള്‍ ആരെങ്കിലും ആയി സൊള്ളി നില്ക്കും . ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവില്ല. എങ്കിലും അയാള്‍ തന്നെ കാണുന്നവരോടൊക്കെ പറയാന്‍ തുടങ്ങും എന്താ ആ പാട്ട്, /---- ന്റെ വേഷം അതി കേമായി അടുത്ത് കൊല്ലം ഇയാളന്യാ ഒറപ്പിച്ചു.... എന്നിങ്ങനെ തട്റ്റി വിടും . ഒന്നും മനസ്സിലാവാതെ അവിടെ മുന്‍പില്‍ ഇരുന്നയാളാവടെ ശര്യാ ശര്യാ ന്നു പറയുകയും ചെയ്യും. ഇനി എല്ലാം അറിയുന്നവരാകട്റ്റെ തനിക്ക് പിടിച്ചയാളാണു എങ്കില്‍ കേമായി എന്നും അല്ലാച്ചാല്‍ ഉം തരക്കേടില്ല എന്നും പറയും . അവതരിപ്പിക്കുന്ന പരിപാടി നന്നായോ എന്നതിനേക്കാള്‍ അവിടെ കൂടിയവരില്‍ മൌത് പബ്ലിസിറ്റിക്ക് കഴിവുള്ളവര്‍ എത്ര എന്നതിനെ/( ആധിനിക കാലത്ത് എഫ് ബി എഴുത്തുകാര്‍)*/ എത്ര എന്നതിനെ ആശ്രയിച്ചാണു പരിപാടിയുടെ വിജയമോ , പരാജയമോ, തുടര്‍ന്നുള്ള അവസരങ്ങളോ തീരുമാനിക്കപ്പെടുന്നത്.എല്ലാം അറിയുന്നവര്‍ പക്ഷേ ശരിക്ക് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണു. അവര്‍ക്ക് മറ്റൊരു അവതരണവുമായി താരതമ്യം ചെയ്യാനോ, വലുതാക്കി* ചെറുതാക്കി കാണിക്കാനോ ഒക്കെയാണു വ്യഗ്രത .
2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച
സ്വന്തം കഞ്ഞിയില്‍ പൂഴി വാരി ഇടരുതേ..
2014, ഡിസംബർ 23, ചൊവ്വാഴ്ച
കലാകാരന്റെ ലക്ഷ്യം
2014, ഡിസംബർ 21, ഞായറാഴ്‌ച
മുറ്റത്തെ മുല്ല
ന് ഇനിയും തുടര്‍ച്ചകള്‍ ഉണ്ടാകട്ടെ... ഈ നാട് ലോകത്തിനു ഒരു മാത്ര്കയാകട്ടെ. ശ്രീമതി മീരക്ക് കലാരംഗത്ത് കൂടുതല്‍ ഉന്നതിയും പ്രശസ്തിയും കൈവരിക്കുന്നതിനു പെരുമാങ്ങോട് ഭഗവാന്‍ തുണയാവട്ടെ. മുറ്റത്തുള്ള എല്ലാ മുല്ലകളുടേയും മണം വഹിക്കുന്ന മന്ദമാരുതന്‍ ഇവിടെ എന്നുമെന്നും ഈ മണ്ണിനെ തഴുകി കൊണ്ടിരിക്കട്ടെ
2014, ഡിസംബർ 5, വെള്ളിയാഴ്‌ച
മിന്നുന്നതു മാത്രമോ പൊന്ന്
സംഗതി പോരാ സംഗതി പോരാ
ലളിതഗാനം ലളിതമായിരിക്കണം എന്ന കാഴ്ചപ്പാടില്ലാത്തവരേ തന്നെ വേണം നമുക്ക് ലളിതഗാനത്തിന്റെ വിധികര്‍ത്താക്കളാക്കാന്‍......എന്നാലല്ലേ സംഗതി പോരാ സംഗതി പോരാ എന്നു പറയാന്‍ പറ്റൂ.... കഷ്ടം .അല്ലെങ്കിലും ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ ഏല്പിക്കുന്നത് കലോത്സവങ്ങളില്‍ പുത്തരി അല്ലല്ലോ............................................................................................................................................................................................................................................................................................................................